Thursday, April 18, 2019

മഹാരാഷ്ട്രയിലെ വിസർവാടിയിലേക്ക്

മഹാരാഷ്ട്ര......എന്നുകേൾക്കുമ്പോൾആദ്യംനമ്മൾക്ക്ഓർമ്മവരുന്നത്ബോംബെയാണ്-സോറി -മുംബൈയാണ്.പക്ഷേ അത്രയൊന്നും പ്രശസ്‌തി ഇല്ലാത്ത, കുറെ സ്ഥലങ്ങൾ എവിടെയും ഉള്ളതുപോലെ ഇവിടെയുമുണ്ട്...!കഴിഞ്ഞ ദിവസമാണ് പെട്ടന്നൊരു യാത്ര തരപ്പെട്ടത്. ഒരു ഓർക്കസ്ട്രേഷൻ വർക്ക്...കോട്ടയത്തുനിന്നും കൊങ്കൺവഴി ഗാന്ധിധാം എക്സ്പ്രെസ്സിൽ മഹാരാഷ്ട്രയിലെ,  അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു ഗ്രാമത്തിലേക്ക്.....

നാസിക് ഡിവിഷനിലെ നന്ദൂർബാർ ജില്ലയിൽപ്പെട്ട ഒരു ചെറു പട്ടണമാണ് വിസർവാഡി.ഇസ്റായിഎന്നദേവതയുടെപേരിൽ നിന്നാണ് വിസർവാഡി ഉണ്ടായത്.

മുംബൈയിൽനിന്നും റോഡ്മാർഗം ഇവിടേക്ക്   താനെ, വാപി, വത്സാട് ചിക്‌ലി,നവ്‌സാരി, ഉച്ചൽ, നവാപ്പൂർ വഴി എത്താം. മറ്റൊന്ന് താനെ, ഡോംബിവിലി, നാസിക് വഴി വിസർവാഡി. ഇത് കുറേക്കൂടി എളുപ്പമുള്ള റൂട്ടാണ്.നേരിട്ട് ഈ  റൂട്ടിൽ ഡയറക്ട് ട്രെയിൻ  ഇല്ലാത്തതിനാൽ നമ്മൾ ട്രെയ്‌നിറങ്ങിയത് ഗുജറാത്തിലെ സൂററ്റിൽ.

സമയം പരപരാന്നു വെളുപ്പിന് മൂന്നേകാൽ .. പല്ലുതമ്മിൽ കൂട്ടിയിടിക്കുന്ന തണുപ്പ്. കൈവശമുള്ള കൂടും കുടുക്കയുമെല്ലാമായി സ്റ്റേഷന് പുറത്തുചാടി. ഉടൻ മറ്റൊരു കൂട്ടർ അവിടെ പ്രത്യക്ഷപ്പെട്ടു.. ഞങ്ങളെ വളഞ്ഞു  -മറ്റാരുമല്ല ഓട്ടോക്കാർ ...!എന്തൊരു താഴ്മ വിനയം സഹകരണം സന്മനസ്സ്‌ സഹാനുഭൂതി നമ്മളെ അങ്ങ് വീർപ്പുമുട്ടിക്കുകയാണ്... വേണമെങ്കിൽ  എടുത്തുപൊക്കി ഓട്ടോയിൽ കയറ്റും...! സംസാരം കേട്ടാൽ നമ്മുടെ അമ്മാവൻറെ മൂത്ത മകനാ ണെന്നേ തോന്നൂ... ഒരു ഓട്ടം കിട്ടാനുള്ള പെടാപ്പാട് നമ്മളുണ്ടോ അറിയുന്നു...?ഞങ്ങളെ സ്വീകരിക്കുവാൻ വളരെ നേരത്തെ തന്നെ ഞങ്ങളുടെ ആത്മാർത്ഥ സുഹൃത് ജയൻ വര്ഗീസ് വിസർവാഡിയിൽനിന്നും കാറുമായി എത്തിയി രുന്നു...! ആ ത്യാഗത്തിന് ഒരു സല്യൂട്ട്...! കൃത്യം 3 .30 ന് ഞങ്ങൾ 132 കിലോമീറ്റർ അകലെയുള്ള വിസർവാഡി ലക്ഷ്യമാക്കി പാഞ്ഞു.

വളരെ മോടിയിൽ  അണിഞ്ഞൊരുങ്ങി നിൽക്കുന്ന പട്ടണമാണ് സൂററ്റ്. തുണി ഉൽപ്പാദനകേന്ദ്രം. ഉന്നത നിലവാരം പുലർത്തുന്ന സ്കൂളുകൾ... ,ഹോസ്പിറ്റലു കൾ. നിലവാരമുള്ള നല്ല റോഡ്കൾ...മറ്റു സ്ഥാപനങ്ങൾ... സൂററ്റ് ഒത്തിരി മാറിയിരിക്കുന്നു. വഴിനീളെ ടോൾ പ്ലാസകൾ....നേരം വെളുത്തുവരുന്നതേ ഉള്ളു എങ്കിലും സൂററ്റിന്റെ ഭംഗി നന്നായി ആസ്വദിച്ച് ഞങ്ങൾ യാത്രതുടർന്നു..


നല്ല യാത്രാ ക്ഷീണമുണ്ടെങ്കിലും ഞങ്ങൾ വീണ്ടും ഉറങ്ങിയില്ല. പിന്സീറ്റി ലിരുന്നുകൊണ്ട് ഞങ്ങളുടെ സാരഥിക്ക്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.. വാഹനം ഗുജറാത്ത് വിട്ട്  മഹാരാഷ്ട്രയിൽ പ്രവേശിച്ചുവെന്നു പെട്ടെന്നുതന്നെ  മനസ്സിലായി, നെടുങ്കൻ ഗട്ടറുകൾ ഞങ്ങളെ സ്വാഗതം ചെയ്തു. അപ്പോൾ വെറുതെ മുംബൈ നഗരത്തെക്കുറിച്ചോർത്തു....ദൈവമേ മെട്രോസിറ്റിയായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയുടെ ഒരു ഭാഗമാണല്ലോ ഇത്.. വെറുതെ ഓർക്കുന്നതിന് ടാക്സ്  ഒന്നും കൊടുക്കേണ്ടല്ലോ..... ല്ലേ...!! പിന്നെ വേറൊരു കാര്യം പറയാൻ വിട്ടുപോയി , നമ്മുടെ ഏകതാ പ്രതിമയുണ്ടല്ലോ -പട്ടേലിന്റെ -അത് ഗുജറാത്തിലെ നർമ്മദാ ജില്ലയിലാണ് .നർമ്മദാ നദിയിലെ സരോവർ ഡാമിന്റെ കരയിൽ. ഈ ഡാമിന്റെ റിസർവോയർ  നമ്മൾ ഇപ്പോൾ പൊയ്ക്കൊണ്ടിരുന്ന മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയുടെ വടക്കുപടിഞ്ഞാറ് വരെ   നീണ്ടുകിടക്കുന്നു . അവിടെയാണ് നമ്മുടെ വിസർവാഡി..!

നവാപ്പൂർ പിന്നിട്ട് ഉൾഗ്രാമത്തിലേക്ക് കയറിയപ്പോൾ വാഹനത്തിന്റെ സ്പീഡും കുറഞ്ഞുകൊണ്ടിരുന്നു. റോഡുകൾ അങ്ങോട്ട് തീരെ പോരാ..നമ്മുടെ നാട്ടുവഴി  പോലെ തോന്നിച്ചു. പക്ഷെ തിരക്കിന് ഒരുകുറവുമില്ല.. വലിയ ലോഡ്കളുമായുള്ള നാഷണൽ പെർമിറ്റ് ലോറികൾ .....ഗോവ , രാജസ്ഥാൻ, കേരളം, കർണാടകം തമിഴ്നാട്  എന്നിവിടങ്ങളിലേക്കുള്ള ചരക്കു കളാണ് അധികവും.. മുംബൈ നഗരത്തിൽ കയറാതെ തിരക്ക് ഒഴിവാക്കി പ്പോകുന്ന യാത്രയാണത്.. രാവിലെ 7.30 ന് ഞങ്ങൾ വിസർവാഡിയിൽ എത്തി. തണുപ്പ് മാറിവരുന്നതേയുള്ളു.. വിസർവാഡി പ്രാദേശിക മാർക്കറ്റിന്റെ സമീ പത്താണ് നമ്മുടെ സുഹൃത്തിന്റെ വീട്.


വിസർവാഡി

വിവിധ ആദിവാസി വിഭാഗങ്ങളും മുസ്ലിം, മാർവാഡി, ഭീൽ, മറാത്തി ഗുജ റാത്തികളുമുള്ള ഒരു മിക്സഡ് കമ്മ്യൂണിറ്റിയാണ് ഇവിടെയുള്ളത്. നല്ല സ്നേഹമുള്ളവരാണ് ഗ്രാമവാസികൾ. വിദ്യാഭ്യാസനിലവാരം വളരെ കുറ വാണ്. എങ്കിലും സ്കൂളുകൾ ഇവിടെയുണ്ട്.. ചെറുപട്ടണങ്ങളിൽ കുട്ടികൾ സ്കൂളിൽ പോകുന്നവരാണ്. പക്ഷേ ഉൾഗ്രാമങ്ങളിൽ സ്ഥിതി വളരെ മോശം. ഹൈവേ റോഡുകളുടെ ഓരങ്ങളിൽ ചെറു ടെൻഡുകൾ അടിച്ചു താമസിക്കുന്ന വരെ കണ്ടു. പട്ടികളും പന്നികളും  ഇവർക്ക് കൂട്ടുകിടക്കുന്നു. പോത്തിനെയും എരുമയെയും വളർത്തി ജീവിക്കുന്നവർ. കുറെ സമയം കഴിയുമ്പോൾ പിന്നെയ വരെ ആ സ്ഥാനത്തു കാണാൻ കിട്ടില്ല.. അടുത്ത സ്ഥലത്തേക്ക് കൂടാരം മാറ്റിയടി ച്ചിരിക്കും. ജീപ്പും ഓട്ടോയും യാത്രക്ക് ഉപയോഗിക്കുന്നു. ഒരു ഓട്ടോയിൽ 15 പേർ വരെ പോകുന്നതുകണ്ടു. 4 പേര് കയറുമ്പോ എസ്. ഐ നോക്കുമ്പോലെ നോക്കുന്ന നമ്മുടെ ഓട്ടോ ചേട്ടൻമ്മാരെ ഒരു നിമിഷം ഞാൻ ഓർത്തുപോയി. പെട്ടന്നുള്ള ബ്രേക്ക് ചവിട്ടൽ കാരണം ഓട്ടോയുടെ മുകളിൽകയറി യാത്ര ചെയ്യുന്നവർ താഴെവീണു അപകടം പറ്റുന്നതും ഇവിടെ സാധാരണ സംഭവം.


വാട്സാപ്പും ഫേസ്ബുക്കും ഇമെയിലും ചെയ്യാൻ അറിയുന്നവൻ ഇവിടെ പുലിയാണ്. കമ്പ്യൂട്ടർ സെന്റർ ഒത്തിരിയുണ്ട്. മേല്പറഞ്ഞതൊക്കെയാണ് ഇവിടെ പഠിപ്പിക്കുന്നത്. പിന്നെ പേരിന് കുറെ വേർഡും ടൈപ്പിങ്ങും, ഇവി ടുത്തെ PGDCA ആയി..! വിസർവാഡിയിൽ എല്ലാ വ്യാഴാഴ്ചയും ചന്ത ദിവസ മുണ്ട്. ഒന്ന് കാണേണ്ടതുതന്നെയാണ്. കാലുകുത്താൻ ഇടയില്ലാതെ തിര ക്കാണ്. ഗ്രാമവാസികൾ അവരുടെ ഉല്പന്നങ്ങളുമായി എത്തുന്നു.. എല്ലാ പച്ചക്കറി ഐറ്റംസും ഉണ്ട്. ന്യായമായ കച്ചവടം നടക്കുന്നുമുണ്ട്. പക്ഷേ അധ്വാനത്തിന്റെ അനുസരിച്ചുള്ള വരുമാനം കിട്ടുന്നുണ്ടോ എന്ന് സംശയം. ഒരു ദിവസം ഞങ്ങൾ ചന്ത കാണാൻ ഇറങ്ങി,ഒരു പ്രായമായ അമ്മച്ചി നാരങ്ങാ വിൽക്കാനിരി ക്കുന്നു. ഞങ്ങൾ വില ചോദിച്ചു. കിലോ 100 രൂപ ആണെന്നുപറഞ്ഞു. അര ക്കിലോ മതിയെന്ന് പറഞ്ഞപ്പോൾ അമ്മച്ചി അപ്പുറത്തെ കച്ചവടക്കാരനോട് ചോദിക്കുന്നു.. മറ്റൊന്നുമല്ല, അരക്കിലോയുടെ വില...!?? 50 എന്ന് അറിയില്ല എന്തുചെയ്യാം.... ഇവരൊക്കെ എന്ത് ചൂഷണം ചെയ്യപ്പെടും!!?? അടുത്തതായി കണ്ടത് ഒരു ആഭരണ കടയാണ്. സ്വർണ്ണമല്ല, വെള്ളിക്കട. വെള്ളിക്കു നല്ല ഡിമാൻഡ് ആണ്. കടയിൽ തിരക്കോടു തിരക്ക്. കൂട്ടമായി വന്നു വെള്ളി ആഭരണം വാങ്ങി ഇവർ പണയം വെച്ച് അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പു  നടത്തുന്നു..

ഗോതമ്പ്, ചോളം, പരുത്തി, സവാള, കരിമ്പ്, മഞ്ഞൾ, അയമോദകം എന്നിവ യൊക്കെ ഇവിടെ കൃഷിചെയ്യുന്നു.. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കരിമ്പ് കൃഷിചെയ്യുന്നത് മഹാരാഷ്ട്രയിലാണ് 



ഗ്രാമങ്ങളിലെ വീടുകൾ എളിമയുടെ പ്രതീകങ്ങളാണ്. പുല്ലും, മണ്ണും  തടിയു മൊക്കെ വെച്ചുനിർമിച്ച കൊച്ചുകൊച്ചു കുടിലുകൾ. സിമെന്റ് കോൺക്രീറ്റ് ആസ്ബറ്റോസ് ഒക്കെ വളരെക്കുറവ്. മണ്ണിനോട് ഇതുപോലെ ചേർന്ന് ജീവി ക്കുന്നവർ വേറെ എവിടെയുണ്ട്..?




ചെമ്മരിയാടുകൾ 
 മിക്ക വീടിന്റെ ഉള്ളിലും അഞ്ചടിയോളം ഉയരമുള്ള ഒരു മൺഭരണിയു ണ്ടാകും. അടുത്ത വർഷത്തേക്കുള്ള വിത്തുകൾ ശേഖരിച്ചുവെക്കാനുള്ളതാ ണത്.. കളിമണ്ണും പശയും മാത്രംവെച്ചു ഉണ്ടാക്കിയവ. പിന്നെ നമ്മളെ ഒത്തിരി ആകർഷിച്ച ഒരുകാര്യം, നമ്മളെപ്പോലെ ഞാനും എനിക്കുള്ളതുമെന്ന "ആദർശം "ഇവിടെയില്ലാത്തതിനാൽ, വീടുകൾക്ക്ഗേറ്റ്കളും  അതിർത്തിയും മതിലുകളു മൊന്നുമില്ല. കഴിയുന്നതും രണ്ടു വീടുകൾ തമ്മിൽ വലിയ ഗ്യാപ്പുകൾ ഇല്ല. നമ്മുടെ നാട്ടിൽ കാശുള്ളവൻ അടുത്തടുത്ത് താമസിച്ചാൽ അതിനു "വില്ല "എന്നും, കാശില്ലാത്തവൻ താമസിച്ചാൽ "കോളനി "എന്നും പറയുന്നു.... എന്താ... ശെരിയല്ലേ.....? വേറൊരു കാര്യംകൂടി അതിന്റെ പിന്നിലുണ്ട്. വീടുകൾ തമ്മിൽ വിടവ് ഇട്ടാൽ അവിടെ പിശാച് കയറിയിരിക്കും എന്നവർ വിശ്വസിക്കുന്നു. പ്രളയകാലത്തു മതിലുകൾ തീർത്ത തടസ്സം നമ്മൾ നേരിട്ട് കണ്ടതാണല്ലോ. ഇനിയെങ്കിലും നമ്മൾ ചിന്തിക്കണം മതിലുകൾ കെട്ടി നമ്മൾ അകത്താക്കുന്നത് എന്തിനെ ?? പുറത്താക്കുന്നത് എന്തിനെ ?? ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ആ ഭാഗംവിടുന്നു...☺☺☺☺..!! ഇപ്പോളും മൃഗസമ്പത്തു നോക്കി സാമൂഹിക നില വാരം അളക്കുന്ന സ്ഥിതിയിവിടെ ഉണ്ട്. നാൽക്കാലികളെ വളരെ കരുതലോടെ സംരക്ഷിക്കുന്നു. സൗകര്യമുള്ളവർ വീടിന്റെ പൂമുഖത്തുതന്നെ പോത്തി നേയും കാളയെയും കെട്ടിനിർത്തിയിരിക്കും.. വീട്ടിലെ ഒരു അംഗത്തെപ്പോലെ യാണ് ഈ ജീവികൾ..! കാളവണ്ടി ഇന്നും ഇവിടെ സർവസാധാരണം.... ജോലിക്കുപോകാനും ദൂരയാത്രപോകാനും ഇത് ഉപയോഗിക്കുന്നു..


ചാണകം മെഴുകിയതും മണ്ണ് മാത്രം മെഴുകിയതുമായ വീടിന്റെ ഉൾവശം വളരെ വൃത്തിയുള്ളതാണ്.. ഏത് വലിയ പുള്ളി വന്നാലും നിലത്തിരുന്നു ഭക്ഷണം കഴിച്ചുകൊള്ളണം. അതെനിക്ക് ഇഷ്ടപ്പെട്ടു...!!ഡൈനിങ്ങ് ടേബിൾ-നമ്മുടെ -തീറ്റിമേശ- ഈ ഏരിയയിലൊന്നും കാണാനില്ല. നമ്മളെപ്പോലെ മൂന്നിനു നാലുനേരവും ഭക്ഷണം കഴിക്കുന്ന ഇടപാടുമില്ല. "ദാദരിമാൻഡോ" എന്ന ഒരുതരം ചപ്പാത്തിയാണ്  പ്രധാന ആഹാരം. രാവിലെ ഇതുകഴിച്ചു കഴിഞ്ഞാൽ പിന്നെ ഭക്ഷണം രാത്രിയിലുള്ള ചോറും പരിപ്പുകറിയുമാണ്.
 കല്യാണങ്ങൾക്കു വരെ ചോറും പരിപ്പുകറിയും വഴുതനങ്ങാക്കറിയുമാണ് വിഭവങ്ങൾ. എത്ര സിമ്പിൾ അല്ലേ.....? നമ്മുടെ നാട്ടിൽ വിവാഹം എന്നാൽ, പൊണ്ണക്കാര്യം പത്തുപേരെ അറിയിക്കാനുള്ള അവസരമാണ്. വലിയ ചെല വില്ലാതെ മൂക്കുമുട്ടെ തട്ടാനുള്ള അവസരമാണ്.. നിരാഹാര സമരം കഴിഞ്ഞു വന്നതാണോ എന്ന് തോന്നിപ്പോകുന്ന ചിലരുടെ വെപ്രാളവും പരവേശവു മൊക്കെ  ഒന്ന് കാണേണ്ടതുതന്നെ. അടച്ചിട്ട ഓഡിറ്റോറിയത്തിന്റെ മുന്നിൽ ഇറച്ചിക്കടയിൽ പട്ടി നിൽക്കുന്നതുപോലുള്ള ഒരു നിൽപ്പുണ്ടല്ലോ.. ഈ തള്ളിക്കയറ്റം കൊണ്ട് പല കല്യാണ CHOIR  നും പോയിട്ട്  ഭക്ഷണം കിട്ടാതെ പോന്നിട്ടുണ്ട് ഞങ്ങളൊക്കെ. ഇവിടെ അങ്ങനെയുള്ള യാതൊരു ഇടപാടുമില്ല   അമിത ആഹാരം വിഷം ആണെന്നുള്ള കാര്യം ഈ നിരക്ഷരർക്കു നന്നായറിയാം...നമ്മൾക്കോ...!??? 

വിസർവാഡിയിലെ ചിഞ്ചുപ്പാടയിൽ ഒരു ക്രിസ്ത്യൻ മാനേജ്‌മന്റ് ഹോസ്പിറ്റലുണ്ട്. സാമാന്യം നല്ല സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. വയനാട്ടിൽ നിന്നുള്ളഒരു ഡോക്ടർ -അബിഗെയ്ൽ- ഇവിടെ വർക്ക് ചെയ്യുന്നുണ്ട്. 


FROM LEFT ജെരുഷ  , സുനു , Dr.അബിഗെയ്ൽ , ഷേർളി , ജയൻ വര്ഗീസ് 

വിസർവാഡിയിൽനിന്നും 60 കിലോമീറ്റർ ദൂരമുള്ള മറ്റൊരു ഗ്രാമം-പിൻജർവാഡി-(pinjarvadi)  കാണാൻപോയി. നമ്മുടെ ഇടുക്കിപോലെ  മലനിരകൾ. അതിന്റെ അപ്പുറമാണ് ഈ ഗ്രാമം. പോകുന്ന വഴിയിൽ പഴയ ചില പാലങ്ങൾ കണ്ടു. സായിപ്പൻമ്മാർ പണ്ട് നിർമ്മിച്ചതാണെന്ന് വിസർവാടിയുടെ പൾസ്‌ അറിയുന്ന എന്റെ സുഹൃത് പറഞ്ഞു. ഇന്നും നല്ല ബലം പക്ഷെ വേറെ റോഡ് സമാന്തരമായി വന്നപ്പോൾ പാലംഔട്ടായി. പണ്ട് സായിപ്പൻമ്മാർ നമ്മുടെ നാട്ടിൽവന്നതിന്റെ ഒത്തിരിഗുണങ്ങളും ദോഷങ്ങളുമൊക്കെയുണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക ആയിരുന്നു അവരുടെ നയം അതിൽ ഗുണദോഷങ്ങളുണ്ട്  അത് വേറൊരു അവസര-ത്തിൽ പറയാം..

നല്ല ചൂടുള്ള ഉച്ച സമയത്താണ് ഞങ്ങൾ ഇവിടെ എത്തിയത്. തരിശ് കിടക്കുന്ന ഒട്ടേറെ  ഭൂമി. മലഞ്ചെരുവുകളിൽ കാറ്റാടിപ്പാടങ്ങൾ. സമതലങ്ങളിൽ സവാള കൃഷി. കൃഷിയില്ലാത്ത ഇടങ്ങൾ ഉണങ്ങി വരണ്ടു നിൽക്കുന്നു. ആരോരു മില്ലാത്ത 4 കുഞ്ഞു സഹോദരങ്ങളെ കാണാനാണ് ഞങ്ങൾ എത്തിയത്. വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. മിക്ക കുട്ടികളും സ്കൂളില്പോകുന്നവ രല്ല. ഞങ്ങൾ കണ്ട സഹോദരങ്ങൾ നാല് പേരാണ്.14 വയസുള്ള മൂത്തകുട്ടി, പിന്നെ അതിന്റെ താഴേക്ക് പ്രായമുള്ള മൂന്നുപേർ. മാതാപിതാക്കൾ മരിച്ചു പോയി. മൂത്തകുട്ടി വയലിൽ പണിക്കുപോകുന്നുണ്ട്. ഒരുദിവസം നൂറു രൂപകിട്ടും. ഇവരാരുംതന്നെ  സ്കൂളിൽ പോയിട്ടില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. സാഹചര്യം ഇല്ല. വിലാസം ഇല്ലാത്തതിനാൽ അധാർകാർഡും ഇല്ല. അടച്ചു റപ്പുള്ള ഒരു വീടില്ല. ഉണ്ടാക്കിവെക്കുന്ന ആഹാരം നായ്ക്കൾ വന്നു തിന്നിട്ടുപോകും. ഒരു ചെറിയ വീട്, നല്ല ആഹാരം, സർക്കാർസഹായം എന്തെങ്കിലും കിട്ടുവാൻ ആധാർകാർഡ്. ഇതൊക്കെയാണ് ഇവരുടെ ആവശ്യ ങ്ങൾ.... നമ്മൾ മലയാളികൾ മനസ്സുവെച്ചാൽ ഇതൊക്കെ ചെയ്യാനുള്ളതേ യുള്ളു.. സഹായം വരും വരാതിരിക്കില്ല-കുട്ടികൾ കാത്തിരിക്കുന്നു.


ഈ കുട്ടികൾ നമ്മളുടെ സഹായത്തിന് തികച്ചും അർഹരാണ് 


ഓർക്കസ്ട്രഷൻ വർക്കിനു പോയതാണെങ്കിലും കുറെ ഡ്രസ്സ്‌കളും ഞങ്ങൾ കരുതിയിരുന്നു. അതിൽ ഒരു വിഹിതം ഈ കുഞ്ഞുങ്ങൾക്കും കൊടുത്തു. ചെറിയ... വളരെച്ചെറിയ.. സഹായം. നല്ല ഉടുപ്പുകളൊക്കെ ഇട്ടുനടക്കാൻ കൊതിക്കുന്ന ഇതുപോലുള്ള എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. നമ്മളാൽ കഴിയുന്നത് അവർക്കുവേണ്ടി ചെയ്യുമ്പോളാണ് നമ്മൾ യഥാർത്ഥ സാമൂഹിക ജീവികളാകുന്നത്. വീണ്ടുംവരാമെന്നു പറഞ്ഞു ഞങ്ങൾ പോരുമ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.


നിലത്തിരുന്നുള്ള ഭക്ഷണം  


ഇതിനായിരുന്നു പോയത് ..........!

ചെയ്യാനുള്ള വർക്ക്‌ കഴിഞ്ഞു തിരിച്ചുപോകാൻ സമയമായി. ട്രെയിൻ പുലർച്ചെ 6.15ന്.  വിസർവാടിയിൽ നിന്നും വെളുപ്പിന് 2 മണിക്ക്  സൂററ്റിലേക്ക് തിരിച്ചു. നാലേമുക്കാൽ ആയപ്പോൾ  എത്തി. ഇവിടെ റെയിൽവേ ഞങ്ങളെ ശരിക്കും  ഞെട്ടിച്ചു. നേരത്തും കാലത്തും വരാത്ത ട്രെയിൻ ഇതാ 15 മിനിറ്റു മുമ്പ് വന്നു കളം പിടിച്ചിരിക്കുന്നു...!! അങ്ങ് ഹിമാചൽ  ഹരിദ്വാറിൽനിന്നും വരികയാണ്.. 6 .15 ന് തന്നെ വണ്ടി വിട്ടു കൊങ്കൺവഴി കേരളത്തിലേക്ക്... നന്ദി വിസർവാഡി ...നന്ദി സൂററ്റ്.....


തള്ളേ, നിൽ....പോകാൻ വരട്ടെ....
മ്മടെ യാത്രകളുടെ നല്ല പൊളപ്പൻ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.

https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john



Thursday, April 04, 2019

അങ്ങനെയാണ് കോട്ടയത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടായത്

ട്രെയിൻ എന്ന മഹാ സംഭവം ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടിക്കാലത്തു,ഇത് കണ്ടെന്ന അവകാശവാദവുമായി വന്ന എന്റെ കൂട്ടുകാരനെ ഞാൻ വളഞ്ഞിട്ടു പ്രോസിക്യൂട്ട്ചെയ്തു...ഇവനാണെങ്കിൽഅതിശയോക്തിമാത്രമേപറയാറുള്ളൂ.....കടിക്കാൻ വന്ന പട്ടിയുടെ പുറത്തു പൊട്ടാസ് വെച്ച് പൊട്ടിച്ചെന്നുപറഞ്ഞ ആളാണ്.


പറയെടാ .....എങ്ങനെയുണ്ട് സംഭവം ? എന്റെ  പൊന്നേ ഭയങ്കരം..ഭയങ്കരം..അവൻ മഹാജ്ഞാനം വിവരിക്കുവാൻ തുടങ്ങി എനിക്കാണെങ്കിൽ ആകാംഷയും പൂത്തുവിടർന്നു."എടാ അതിന്റെ നീളം...!!ഹോ...?ഭയങ്കരമാണ്...!!ചക്രം ആണെങ്കിൽ ഒരു കാളവണ്ടിയുടെ അത്രയും ഉണ്ട്..."അവൻ കത്തിക്കയറുകയാണ്..ഇവൻ പറയുന്നതിന് അനുസരിച്ചു എന്റെ മനസ്സിൽ കാളവണ്ടിചക്രവുമായി ട്രെയിൻ പാളമില്ലാതെ  ഓട്ടവും തുടങ്ങി...!!മഹാനായിരുന്ന എന്റെ ഈ ചങ്ങാതിയൊക്കെ ഇപ്പോൾ ഏത് നിലയിൽഎത്തിക്കാണുമോ?എന്തോ??!!അന്ന്  മുതൽ എന്റെ മനസ്സിൽ ഈ വണ്ടി സ്ഥാനം പിടിച്ചു .ചക്രം  അതുപോലെ വലുതാണെങ്കിൽ ട്രെയിനിന് എന്ത്  പൊക്കമായിരിക്കും...??ഗവേഷണ ചിന്തകൾ തലപൊക്കാൻ തുടങ്ങി..പിന്നീട് എപ്പോളോ ട്രെയിൻ നേരിൽ കണ്ടപ്പോൾ ആദ്യം നോക്കിയത് അതിന്റെ ചക്രമാണ്.!!

കോട്ടയം റെയിൽവേ സ്റ്റേഷൻ ഒരു നൊസ്റ്റാൾജിയ ആണെനിക്ക്..ദുബായ് മെട്രോയിലുംഡൽഹിമെട്രോയിലുമൊക്കെകേറിയപ്പോൾഞാൻആദ്യമോർത്തത്....ട്രെയിൻകണ്ടകാര്യവുംകേറിയകാര്യവുമൊക്കെമറ്റുള്ളവരോട്ചോദിച്ചുഅറിഞ്ഞിരുന്നൊരു കുട്ടിക്കാലത്തെക്കുറിച്ചാണ്..!!??അതല്ലേ പണ്ട് നമ്മുടെ യേശുദാസ് പാടിയത് "കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം "എന്ന്...കുഞ്ഞുന്നാളിൽ ഉറങ്ങാൻ കിടക്കുമ്പോൾ  ഗുഡ്സ് ട്രെയിനിന്റെ ശബ്ദം അങ്ങ് ദൂരെ കേൾക്കുന്നത് ശ്രദ്ധിക്കാൻ അപ്പൻ പറഞ്ഞു തന്നിട്ടുണ്ട്...ഇന്നും വെറുതെ ഞാൻ അതെല്ലാം ഓർക്കും  ...നൊസ്റ്റാൾജിയ ....ഹോ അതൊരു അനുഭവം തന്നെയാണ്..ചേട്ടാ...ഇന്നത്തെ "ആൻഡ്രോയിഡ്" തലമുറയ്ക്ക് കിട്ടാത്ത മഹാഭാഗ്യം...

ഇന്നേക്ക് 63 വർഷം മുമ്പാണ് കോട്ടയത്തു ട്രെയിൻ വരുന്നത്..ഛായ്....!!!ഇതൊക്കെ വെറും ചീളുകേസല്ലേ..ചുമ്മാ വെറുപ്പിക്കാതെ ചേട്ടാ!!ഒന്ന് അടങ്ങി നിൽക്കെന്റെ ബ്രോ....നമ്മുടെ ഇടുക്കിയിൽപ്പോലും ഉണ്ട് ട്രെയിനിൽ കയറാത്തവർ...ങേ..... അതേന്നേ....!!പേര് പറയില്ല "വൃകാരം " വ്രണപ്പെട്ടാലോ...???!കഴിഞ്ഞ ദിവസം ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ കണ്ട സുമുഖനായ ഒരു ചേട്ടൻ എന്നോട് ചോദിക്കുവാ..."ചേട്ടാ..സാധാരണ ടിക്കറ്റ് എടുക്കുന്നതാണോ തൽക്കാൽ ടിക്കറ്റ് എടുക്കുന്നതാണോ ലാഭം...??പകച്ചു പോയി ഞാൻ...പൈസ  കുറവുണ്ടെങ്കിൽ ചേട്ടൻ സ്കൂട്ടറിൽ ഡീസൽ അടിക്കുമോ....?ചുമ്മാതെ കിട്ടിയാൽ ചേട്ടൻ ചുണ്ണാമ്പും  തിന്നുമോ...?മനസ്സിൽ എനിക്ക്ധാർമ്മികരോഷം ഇരച്ചുകയറി...രക്തം തിളച്ചു....പെട്ടന്ന് തന്നെ ഞാനെന്റെ സ്ഥലകാലബോധം വീണ്ടെടുത്ത് "തൽക്കാലം" അവിടെനിന്നും അൽപ്പം മാറിനിന്നു. ചുമ്മാതല്ല ആളുകൾ ട്രെയിനിന് തല വെക്കുന്നത്...!!!

പട്ടാമ്പിക്കാരൻ  എലാട്ടുവളപ്പിൽ ശ്രീധരനെന്ന മെട്രോമാൻ ഇ .ശ്രീധരനെ നമുക്ക് കൂടുതൽ പരിചയമായത് കേരളത്തിൽ മെട്രോ റെയിൽ വന്നതിപ്പിന്നെ ആണെന്ന് തോന്നുന്നു...!!രണ്ടു തട്ടായി കിടന്ന  സ്ഥലമായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷൻ ഇരിക്കുന്ന പ്ലോട്ട്  ..മുകളിൽ പ്രധാന കവാടം ,താഴെ പടിയിറങ്ങി പ്ലാറ്റഫോം..ഇതായിരുന്നു ആ മഹാനായ എൻജിനീയറുടെ പ്ലാൻ.മാത്രമല്ല റെയിൽവേ ടണൽ ഇദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ ഡിസൈനുകളിൽ ഒന്നായിരുന്നു.!!

തിരുവിതാംകൂറിൽ ആദ്യം ട്രെയിനോടിയത് 1904  നവം.26 ന്,1931 നവം 4 ന് തിരുവനന്തപുരത്തു റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായി.പിന്നെയും സമയമെടുത്തു  കോട്ടയംകാർക്ക്  ട്രെയിൻ കയറാൻ 1956ൽ....63വര്ഷം മുമ്പത്തെ കാര്യങ്ങളൊക്കെയാ ഈ പറഞ്ഞുവരുന്നത്..മനസിലാകുന്നുണ്ടല്ലോ... ല്ലേ ....!??ആകുന്നില്ലെങ്കിൽ പറയണം !!അപ്പൊ നമ്മുടെ സ്റ്റേഷന് കേരളത്തിന്റെ പ്രായമുണ്ട് അല്ലേ ??ഈ ബ്ലോഗ് നമ്മുടെ മുന്നിൽ എത്തിച്ചുതന്ന  ഈ ഗൂഗിൾ ഉണ്ടെല്ലോ,1998 സെപ്റ്റം .4 ന് അങ്ങ്  കാലിഫോർണിയയിലെ മെലോപാർക്കിൽ ഇരുന്ന് ലാറി പേജ് അണ്ണനും സെർജിബ്രിൻ അണ്ണനും കൂടി സ്ഥാപിക്കുന്നതിന് മുമ്പേ നമ്മുടെ സ്റ്റേഷൻ ഉണ്ടെന്ന്....നമ്മുടെ ഫേസ്ബുക് സുക്കറണ്ണനില്ലേ പുള്ളിപോലും അന്ന് ജനിച്ചിട്ടില്ലെന്ന്........!!! അല്ലപിന്നെ....!!ഇതില്കൂടുതലൊക്കെ പിന്നെ എന്തോ പറയാനാ???

കോട്ടയം സ്റ്റേഷൻ ഇന്ന് NSG 3 കാറ്റഗറിയിലാണുള്ളത്.അതായത് നോൺ സബർബൻ ഗ്രൂപ്പ്.വരുമാനത്തിന്റെയും കൈകാര്യം ചെയ്യുന്ന യാത്രക്കാരുടെയും കണക്ക് അനുസരിച്ചുള്ളതാണ് ഈ തരംതിരിക്കൽ.വരുമാനം 100 കോടിക്ക് താഴെയും 20 കോടിക്ക് മുകളിലുമാണ് NSG മൂന്ന് കാറ്റഗറി.അഞ്ചു മില്യൺ ഇൽ  കൂടുതലും പത്തു മില്യൺ ഇൽ  കുറവും യാത്രക്കാരെ ഈ കാറ്റഗറിയിൽ കൈകാര്യം ചെയ്യുന്നു.

ഏകദേശം 14000 ആളുകൾ വന്നുപോകുന്ന ഈ സ്റ്റേഷൻ ഇന്നത്തെ നിലയിലേക്ക് ഉയരുവാൻ, മാറിമാറിവന്ന സർക്കാരുകൾ ശ്രെമിച്ചിട്ടുണ്ട് .എന്നാൽ ഈ വികസനംപൂർണമല്ല ..ഒത്തിരി നേടിയെടുക്കുവാനുണ്ട് നമ്മൾക്ക്..ബഗ്ഗി കാറുകളും എസ്കലേറ്ററും മറ്റും എന്ത് താമസിച്ചാണ് ഇവിടെ വന്നത്..?കുമരകം ടൂറിസ്റ്റുകളും ശബരിമല ഭക്തരും മലയോരജില്ലക്കാരും തൊഴിലാളികളും വടക്കേഇന്ത്യൻ മലയാളികളും വിദ്യാര്ഥികളുമൊക്കെ ഏറെ ആശ്രയിക്കുന്ന  ഈ സ്റ്റേഷൻ ഇനിയും ഒത്തിരി മുന്നോട്ടുപോകേണ്ടതുണ്ട്.അടുത്തനാളുകളിൽ കുറെ അഴിച്ചുപണി ഇവിടെ നടക്കുന്നുണ്ട്..മുഖം മിനുക്കുന്നുണ്ട്....

2009 സെപ്.9 ന്സ്ഥാപിതമായ ദുബായ് മെട്രോയോക്കെ വൻ വികസനമാണ്  നേടിയത്...എന്തിനു പറയുന്നു? നമ്മുടെ ഡെൽഹിമെട്രോ നോക്കുക 2002 ഡിസം 24 ന് കമ്മീഷൻ ചെയ്ത അവിടെ 2 .54 മില്യൺ യാത്രക്കാരാണ് ഒരുദിവസം യാത്രക്ക് എത്തുന്നത്..സ്ഥലം ഏറ്റെടുപ്പ് അവിടെ വലിയ വിഷയമാണെന്ന് തോന്നുന്നില്ല..കാരണം ചില ഇടങ്ങളിൽ മെട്രോ, ഭൂമിക്കു അടിയിലുള്ള തുരംഗംവഴിയാണ് യാത്ര -നമ്മുടെ ഭാഷയിൽ അണ്ടർഗ്രൗണ്ട് കളി .....!!!

ദുബായ് മെട്രോ സ്റ്റേഷൻ 

ഡൽഹി മെട്രോ 
അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായി ഇവിടെ ഒത്തിരി കാര്യങ്ങൾ ഉണ്ടാവാം .പക്ഷെ,ഇച്ഛാശക്തിയുള്ള അധികാരികളുടെ ഇടപെടൽ വൻമാറ്റങ്ങൾക്കു വളമാകും..കാരണം ആവശ്യം പോലെ മനുഷ്യ ശക്തി നമുക്കുണ്ട്...വരും ദിവസങ്ങളിൽ രാജ്യാന്തരനിലവാരമുള്ള ഒരു റെയിൽവേ സ്റ്റേഷൻ നമുക്ക് കോട്ടയത്ത് ഉണ്ടാകട്ടെ എന്ന് ആശിക്കാം.നമുക്കും വേണ്ടേ ചേട്ടാ ഒരു കോട്ടയം മെട്രോയോക്കെ.....?

എന്തൊക്കെയാണെങ്കിലും കോട്ടയം റെയിൽവേ സ്റ്റേഷനിലിരുന്നു "ആനേ കീ സംഭാവന "കേൾക്കുന്നതും പ്രാദേശിക കൊതുകുകടി കൊള്ളുന്നതിന്റെയൊക്കെ ആ സുഖം ഒരു ദുബായ് മെട്രോയിലും ഒരു ഡൽഹി മെട്രോയിലും കിട്ടില്ല .അതാണല്ലോ അതിന്റെ ഒരിത് ...!!!

Monday, April 01, 2019

എന്നാൽ പിന്നെ നിങ്ങളങ്ങു നടത്തു....

എല്ലാവർക്കും  സ്വാഗതം...... 

സംഗീത യാത്രകളിൽ നിരവധി സ്ഥലങ്ങൾ നമ്മൾ ഇതിനോടകം കണ്ടുകഴിഞ്ഞു. കേരളത്തിലും വടക്കേ ഇന്ത്യയിലും മറ്റും....
ഈ യാത്രകളിൽ കാണുന്ന വിശേഷങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ഉദ്ദേശിച്ചു കൊണ്ടാണ് ഇങ്ങനെയൊരു ബ്ലോഗ് എഴുതിത്തുടങ്ങുന്നത്......!!

ബ്ലോഗ് എഴുത്തിൽ വലിയ പരിചയമൊന്നുമില്ല...
ഇങ്ങനൊക്കെയല്ലേ പരിചയപ്പെടുന്നത്....?? 
ട്രാവൽ ബ്ലോഗ് മാത്രമല്ല സമകാലിക സംഭവങ്ങളിലും നമ്മളൊന്ന്  കൈവെക്കണമെന്നും വെച്ചാണ് ....
കൂടെ നിൽക്കണം.....!! 
ന്നാ തുടങ്ങാം ല്ലേ....?

ജെനോഷ് ദ ബ്ലോഗർ

ഒരു ആൻഡമാൻ യാത്രയുടെ ഓർമ്മയ്ക്കായി

ഉച്ച കഴിഞ്ഞു പെട്ടിയും പ്രമാണവും എടുത്തൊരു ഓട്ടമായിരുന്നു കോട്ടയം റെയ്ൽവേയിലേക്കു....കിട്ടിയ പാസ്സന്ജർ ട്രെയിനിൽ ഓടിക്കയറി.....പെട്ടിയൊതുക്കി ഒരുസൈഡിൽ ഇരിപ്പായി...ഒറ്റ ലക്ഷ്യം മാത്രം അങ്കമാലിയിൽ ഇറങ്ങണം...വലിഞ്ഞു വലിഞ്ഞു വണ്ടി അങ്കമാലിഎത്തി..ഒന്നും നോക്കിയില്ല ചാടി ഇറങ്ങി..സ്റ്റേഷൻ കുറുകെച്ചാടി,  കിട്ടിയ ഓട്ടോയിൽ നെടുമ്പാശ്ശേരിക്കു വിട്ടു.



പത്തേമുക്കാലിനാണ് എനിക്ക് പോകാനുള്ള ഫ്ലൈറ്റ് -സ്‌പൈസ്‌ജെറ്റ് -സ്റ്റാൻഡ് വിടുന്നത്..എയർപോർട്ടിലുള്ള ആചാര അനുഷ്ടാനങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ സമയം കുറെ അങ്ങുപോയികിട്ടി..ഗേറ്റ് പാസ് കിട്ടിയപ്പോൾ എന്തൊരു കുളിർമ......നെടുമ്പാശ്ശേരിയിൽ നിന്നും ചെന്നൈ,അവിടെ നിന്നും  പോർട്ട്ബ്ലെയർ..അതായിരുന്നു  നമ്മുടെ റൂട്ട്മാപ്പ്....

സ്‌പൈസ്‌ജെറ്റിൽ ആദ്യമായി യാത്ര ചെയ്യുകയാണ്...ഒരു ജാഡയുമില്ലാത്ത ചെറിയൊരു ഫ്ലൈറ്റ്...സാധാരണക്കാരന്റെ പൈസക്ക് നിൽക്കുന്ന റേറ്റ്....ഒന്നും നോക്കിയില്ല ഞാനെന്റെ സീറ്റ് പിടിച്ചു...ഒരു സൈഡിൽ രണ്ടും മറ്റേ സൈഡിൽ മൂന്നും ആളുകൾക്ക് ഇരിക്കാം..ഏതാനും നിമിഷങ്ങൾ അങ്ങനെപോയി....ടേക്ക്ഓഫ്.....ഒന്നര മണിക്കൂർ അപ്പുറത്തുള്ള ചെന്നൈ ലക്ഷ്യമാക്കിഞാൻ പറന്നു..

സമയം പന്ത്രണ്ടര,ഫ്ലൈറ്റ് ചെന്നൈ എയർപോർട്ടിൽ ലാൻഡ്‌ചെയ്തു...അവിടെനിന്നും പോർട്ട്ബ്ലെയർ ഫ്ലൈറ്റ് രാവിലെ അഞ്ചരക്കാണ്.എയർപോർട്ടിനുള്ളിൽ ടീവി ന്യൂസ് കണ്ടും ഫോണിൽ കുത്തിയും നേരം പറഞ്ഞു വിട്ടു..രാവിലെ തന്നെ നമ്മുടെ ഫ്ലൈറ്റ് എത്തി

 എയർഇന്ത്യ-പാമ്പാടി രാജന്റെ തലയെടുപ്പ്...കൊള്ളാം.. മേരാ ഭാരത് മഹാൻ. സമയത്തു തന്നെ ടേക്ക്ഓഫ്..മൂന്നര മണിക്കൂർ കൊണ്ട് ഞാൻ ആൻഡമാൻ പോർട്ട്ബ്ലെയർ-എയർപോർട്ടിൽ എത്തി .ചെറിയ എയർപോർട്ട്....പക്ഷെ യാത്രക്കാർക്കു ''നോട്ട് ഹാൻഡ്‌സ് ആൻഡ് മാത്തമാറ്റിക്സ്...''അതെ ഒരു കയ്യും കണക്കുമില്ല..... 



                                                                                                                    
ആൻഡമാൻ...ഒരു കൊച്ചു ഇന്ത്യ തന്നെ...മലയാളികൾ അടക്കം ഒട്ടുമിക്ക സംസ്ഥാനക്കാരും ഇവിടെ ജീവിക്കുന്നു..(572 ചെറു ദ്വീപസമൂഹങ്ങൾ ചേർന്നതാണ് ആൻഡമാൻ &നിക്കോബാർ.ഏതാനും ദ്വീപുകളിൽ മാത്രമേ മനുഷ്യ വാസമുള്ളൂ.)തലസ്ഥാനമായ പോർട്ട് ബ്ലെയർ വളരെ മനോഹരമായി തിളങ്ങി നിൽക്കുന്നു...ഈ പ്രൗഢിക്ക് പിന്നിൽ നമുക്കും അഭിമാനിക്കാൻ ഒരു കാര്യമുണ്ട്.വക്കം പുരുഷോത്തമൻ എന്ന ലെഫ്റ്റനെന്റ് ഗവർണർ....മലയാളി ഒരു സംഭവമാണെന്ന് വെറുതെയല്ല പറയുന്നത്.ഹിന്ദിയാണ് ഔദ്യോഗികഭാഷ .ആശയവിനിമയത്തിനായി  ഇംഗ്ലീഷ് ഉപഭാഷയായി അംഗീകരിച്ചിട്ടുണ്ട്.2011 ലെ സെൻസെസ് പ്രകാരം 28 .49  ശതമാനം ബംഗാളി സംസാരിക്കുന്നവരാണ്.(69.44 % ഹിന്ദു,21.7 %ക്രിസ്ത്യൻ ,8 .51 %മുസ്ലിം )1982 മുതൽ ലെഫ്റ്റനെന്റ് ഗവർണരുടെ ഭരണം നടക്കുന്നു.ഇതൊരു ലോക്സഭാ മണ്ഡലമാണ്.ഒത്തിരി പറഞ്ഞു വെറുപ്പിക്കുന്നില്ല.


എന്നെ കൊണ്ടുപോകാനുള്ള വണ്ടിയുമായി സജിച്ചായൻ വന്നു.കൂടെ ബെന്നിച്ചായനും..ഇവരെല്ലാം മലയാളികൾ..ഇവിടെ ജോലി ചെയ്യുന്നവർ.....വണ്ടി എന്നെയും കൊണ്ട് പാഞ്ഞു...എന്നെഎയർപോർട്ടിൽ നിന്നും   പിക്‌ചെയ്യാൻ വരുമെന്ന് പറഞ്ഞിരുന്നത് ഒരു ജോൺസൻ ആയിരുന്നു.ഞാൻ തിരിച്ചു പോരുന്ന അന്ന് വരെ ഈ കക്ഷിയെ  കാണാനുള്ള അസുലഭ നിമിഷം ഉണ്ടായില്ല.!!!

ബ്രിട്ടീഷ് ഭരണത്തിന്റെ ഗതകാല സ്മരണകൾ ഉറങ്ങുന്ന പോർട്ട്ബ്ലെയർ...!പൊക്കമുള്ള ഏത് സ്ഥലത്തുചെന്നു നോക്കിയാലും നാല് ചുറ്റിലും കടൽ കാണാം. നിമിഷനേരം കൊണ്ടുഞാൻ ഗോൽഖറിലെത്തി.ഇവിടെ പാസ്റ്റർ കെ എം മാത്യു കുടുംബമായി മിനിസ്ട്രി ചെയ്യുന്നു.അദ്ദേഹമാണ് എന്നെ ഇവിടെ പ്രോഗ്രാമിനായി ഇറക്കിയിരിക്കുന്നത്....!!ഗോൽഖർ ഐപിസി..."ലോകമാം ഗംഭീര വാരിധിയിൽ" എന്നപാട്ടില്ലേ,അത് എഴുതിയ അന്നമ്മ മാമ്മൻ ഇവിടുത്തെ ആദ്യകാല സഭാപ്രവർത്തക ആയിരുന്നു...!!!അങ്ങനെ ആകെ ചരിത്രമയം!!!

എന്റെ പ്രോഗ്രാം രണ്ടു ദിവസമാണ്..വന്നദിവസം മുതൽ പ്രാക്ടീസ് തുടങ്ങി.മലയാളം, ഹിന്ദി,തെലുഗു ,ഇംഗ്ലീഷ്, തമിഴ് പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം!നല്ല പാട്ടുകാർ...നല്ല കൂട്ടുകാർ...ഇവിടെ നേരത്തെ "നേരം"വെളുക്കും, പെട്ടന്ന് സന്ധ്യയും ആകും.കാലാവസ്ഥ പെട്ടന്ന് മാറിമാറി വരും..ഇഷ്ടംപോലെ സ്കൂളുകൾ..ഗവൺമെന്റ്‌ സ്ഥാപനങ്ങൾ എല്ലാം "കേന്ദ്ര മയം"  ആണ്.

















വന്ന ദിവസംതന്നെ മൊബൈൽ പണിതന്നു..റേഞ്ച് only  bsnl...ഐഡിയ സമാധിയിൽ......!call കിട്ടാൻ വളരെ വിഷമം.ഔട്ട്ഗോയിംഗ് &ഇൻകമിംഗ്...എങ്കിലും പിടിച്ചുനിന്നു. തനി കേരളം..തെങ്ങുകൾ...തേങ്ങാ ആർക്കും വേണ്ട . തെങ്ങിന് ചുവട്ടിൽ കിടന്നു തേങ്ങാ കിളിർത്തു നിൽക്കുന്ന സീൻ കണ്ടു കണ്ണ് തള്ളി. ഒരു പച്ചക്കറി കടയിൽ കണ്ട ഫോട്ടോ അതിലും കണ്ണ് തള്ളിച്ചു ഒരു "കുറുക്കൻ".....!!!ആ ഫോട്ടോ മാലയിട്ടു വെച്ചിരിക്കുന്നു.വിളക്കും  കത്തിക്കുന്നുണ്ട്..അവരുടെ ആരാധനാ മൂർത്തിയാണെന്നു പറഞ്ഞറിഞ്ഞു..അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..ആയിക്കോട്ടെ...!!

ഞാൻ ഞെട്ടിയ അടുത്ത ഐറ്റം ഒരു സ്ഥലപ്പേരായിരുന്നു...."ബീ ഫ്ലാറ്റ്"  5 KM....!!എന്റെ സാരഥി പറഞ്ഞു ബാംബൂ ഫ്ലാറ്റ് എന്നത് ഷോർട് ആക്കി എഴുതിയതാണെന്ന്.അതൊരു ചെറു ദ്വീപാണ്.ഒരു "സീ  മൈനർ"കാണും എന്ന് ഞാൻ വെറുതെ മോഹിച്ചുപോയി!! സുനാമി ആന്ഡമാനിനെ ഒത്തിരി ബാധിച്ചു,ചില ദ്വീപ്‌കളുടെ ഷേപ്പ് പോലും മാറിപ്പോയെന്നാണ് ആന്ധ്രക്കാരൻ ഷൈൻ പറഞ്ഞത് !

മറ്റൊരു കാഴ്ചയാണ് "സെല്ലുലാർ ജയിൽ"പറയുമ്പോൾ ഒരു വേദന..നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ വിയർപ്പും,ചോരയും വീണു  കുതിർന്ന മണ്ണ്.....തൂക്കുമരം,ഏകാന്തത്തടവ് മുറി ,കെട്ടിയിട്ടു അടിക്കുന്ന തറ,അടിമപ്പണിക്കായുള്ള ഹാൾ...സേനാനികളെ വെള്ളത്തിൽ എറിഞ്ഞു കൊല്ലാൻ കൊണ്ടുപോകുന്ന വഴി....നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില ഓർത്തുപോകുന്ന നേരം...

ഇനിയും ഒത്തിരിയുണ്ട് കാണാൻ.മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്ക്,ചാട്ടം തടിമില്ല് ,വണ്ടൂർ ബീച്ച്, നേവൽ മ്യൂസിയം ,റോസ് ഐലൻഡ് ,ജോളി ബോയ് ഐലൻഡ്,ഹാവ്‌ലോക്ക് ഐലൻഡ് ,രാധനഗർ ബീച്ച്.... ഇവിടെ തീരുന്നില്ല..ഹാവ്‌ലോക്ക് ഐലന്റിലേക്കുള്ള യമഹാബോട്ടു  യാത്ര അവിസ്മരണീയമാണ്..എല്ലായിടത്തൊന്നും പോകാൻ പറ്റിയില്ല,കാരണം സമയം തന്നെ. 
          



                                                                   പ്രോഗ്രാം ഭംഗിയായി കഴിഞ്ഞു.പോകാൻ സമയമായി...യാത്രദിവസം കോരിച്ചൊരിയുന്ന മഴ...രാവിലെ 11 നു വരേണ്ട airindia ഫ്ലൈറ്റ് വന്നപ്പോൾ   സമയം 2 മണി.എല്ലാ ഫ്ലൈറ്റുകളും delay...കാലാവസ്ഥ വളരെ മോശം."ജോൺസൻ" ഉൾപ്പെടെ എല്ലാവര്ക്കും നന്മയുണ്ടാകട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു..ടേക്ക്ഓഫ്....!! 

ചെന്നൈ എത്തുംവരെ പലപ്പോഴായി സീറ്റ്ബെൽറ്റിടാൻ  അനൗൺസ്‌മെന്റ്കൾ തുടരെ  ഉണ്ടായികൊണ്ടിരുന്നു...ഞങ്ങളുടെ ഫ്ലൈറ്റ് ചെന്നൈക്ക് മുകളിൽ പറക്കുമ്പോൾ അങ്ങ് ദൂരെ മറീനാബീച്ചിൽ കുമാരി ജയലളിതയുടെ നിശ്ചല ശരീരം അഗ്നിനാവുകൾ ഏറ്റു വാങ്ങുകയായിരുന്നു......ചലനമറ്റ ചെന്നൈ നഗരത്തിന്റെ ആകാശ കാഴ്ച.....!!!!!

വീണ്ടും നെടുമ്പാശ്ശേരിക്ക്....പഴയ സ്‌പൈസ്‌ജെറ്റ് തന്നെ..അവിടെ നിന്നും നമ്മുടെ ആനവണ്ടിക്ക്...തിരികെ അക്ഷര നഗരിയിലേക്ക്............!!



"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...